അഘോരികള്‍ - Aghories - ഹര ഹര മഹാദേവ

5000ത്തോളം വർഷങ്ങൾ പഴക്കമുള്ള വിശ്വനാഥന്റെ പുണ്യഭൂമിയാണ് വാരണാസി. 

ബനാറസ് എന്നും വാരണാസി എന്നും കാശി എന്നും വിളിക്കുന്ന അഘോരികളുടെ ആവാസ ഭൂമി. ഈ ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്ന്.
വടക്ക് വരണയും തെക്ക് അസിയും ഗംഗയുടെ ഭുജങ്ങളിൽ നില കൊള്ളും മഹേശ്വര വാസസ്ഥാനം.

ഗംഗയുടെ സ്നാനഘട്ടങ്ങൾക്ക് മരണത്തിന്റെ രൂക്ഷഗന്ധമാണ്. മരിക്കാനായി ഇവിടെ എത്തുന്നു നിരവധിപേർ. ഇവിടെ വന്ന മരിക്കുന്നവർ ശ്രീ പരമേശ്വര സന്നിധി പുൽകുന്നു.

ജടയിൽ ഗംഗയും വാമഭാഗത്ത് ഗൌരിയും കുടികൊള്ളുന്ന മഹാദേവ ദർശനം ജന്മ പുണ്യം.

എല്ലാം ശിവമയം ശിവ ശക്തി മയം.. അഘോരികൾക്ക് ശിവനാണ് ഏകദൈവം. ശിവനിൽ ലയിക്കാൻ ശിവനെ ഭജിക്കാൻ… വാരാണസിയിലെ അഘോരി പുരത്തിലേക്ക്

ശിവായ ഗൌരീ വദനാരവിന്ദ
സൂര്യായ ദക്ഷാധ്വരനാശനായ
ശ്രീ നീലകണ്ഠായ വൃഷദ്വജായ
തസ്മൈ ശികാരായ നമ:ശിവായ

ഭഗവാന്‍ ശിവനെ ഭൈരവ രൂപത്തിലാരാധാക്കുന്ന ഒരുപറ്റം സന്യാസികളാണ് അഘോരി ബാബമാര്‍. ഹിന്ദു വിശ്വാസമായ മോക്ഷത്തിലാണ് ഇവരും വിശ്വസിക്കുന്നത്. പക്ഷേ മാര്‍ഗം ഏറെ വ്യത്യസ്തമാണെന്ന് മാത്രം. സംസാരത്തില്‍ നിന്നുളള മോചനവും അതിലൂടെ ആത്യന്തികമായ ആത്മസ്വത്വം തിരിച്ചറിയുകയുമാണ് തങ്ങളെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഭൈരവനെപ്പോലെ ശ്മശാനത്തിലാണ് വാസം. ശരീരമാസകലം ഭസ്മം പൂശി നടക്കുന്ന ഇവര്‍ പൂര്‍ണനഗ്നരായാണ് കഴിയുന്നത്. ശരീരത്തെക്കുറിച്ചുളള ചിന്തകള്‍ ഇവരെ ബാധിക്കുന്നേയില്ല. തങ്ങള്‍ക്ക് പുറത്തുളളതെല്ലാം മിഥ്യയാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ആളുകള്‍ കടന്ന് വരാന്‍ മടിക്കുന്ന ശ്മശാന ഭൂമികയില്‍ തങ്ങള്‍ക്ക് ഏകാഗ്രതയോടെ ധ്യാനിക്കാന്‍ കഴിയുന്നതായി ഇവര്‍ അവകാശപ്പെടുന്നു.

ഇവര്‍ കയ്യില്‍ കിട്ടുന്നതെന്തും കഴിയ്ക്കും. അത് ചിലപ്പോള്‍ മനുഷ്യമാംസം പോലുമാകാം. കോഴിയിറച്ചിയും മനുഷ്യമാംസവും തമ്മില്‍ യാതൊരു വ്യത്യാസവും ഇവര്‍ കാണുന്നില്ല. ഇവര്‍ക്ക് സര്‍വ്വവും ബ്രഹ്മം. പട്ടിയടക്കമുളള മൃഗങ്ങളുമായി ആഹാരം പങ്ക് വയ്ക്കുന്നതിനും മടിയേതുമില്ല. ഭാംഗ്നെ ഇവരുടെ ജീവിത ശൈലിയാണ്.കഞ്ചാവ് ചെടിയുടെ ഇലകൾ കൊണ്ടും, പൂക്കൾ കൊണ്ടും ഉണ്ടാക്കുന്ന ഒരു തരം ലഹരിപദാർത്ഥമാണ് ഭാംഗ്. ഉദ്ദേശം 1000 ബി.സി. തൊട്ട് തന്നെ ഹൈന്ദവ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായിത്തീർന്ന ഒരു ലഹരിപദാർത്ഥമാണ് ഭാംഗ്. മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്ന ഒരു പച്ചമരുന്നായിട്ട് ഭാംഗിനെ അഥർവവേദത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. ഹിന്ദു ദൈവങ്ങളുടെ, വിശേഷിച്ച് ശിവന്റെ വിശിഷ്ട ഭോജ്യമായി ഭാംഗിനെ കാണുന്നവരുണ്ട്. അത് കൊണ്ടു തന്നെ ധ്യാനിക്കുവാനുള്ള സഹായിയായി ഭാംഗ് ഉപയോഗിക്കാറുണ്ട്. ഉത്തരേന്ത്യയിൽ ഹോളി പോലെയുള്ള ആഘോഷങ്ങളിൽ വിളമ്പുന്ന പ്രധാന പാനീയമാണ് ഭാംഗ്. അതേ സമയം ശിവാരാധനയ്ക്ക് പേര് കേട്ട വാരണസിയിലും ബനാറസിലുമൊക്കെ എല്ലാ സമയങ്ങളിലും ഭാംഗ് നിർമ്മിക്കാറുണ്ട്. കഞ്ചാവിന്റെ പൂമൊട്ടുകളും ഇലയും നല്ല പോലെ അരച്ച് പാലും നെയ്യും സുഗന്ധദ്രവ്യങ്ങളും ചേർത്ത് നല്ല പോലെ കലക്കിയാണ് ഭാംഗ് നിർമാണം. നെയ്യും പഞ്ചസാരയും കലർത്തിയുരുട്ടി ചവച്ചിറക്കുവാൻ കഴിയുന്ന ഭാംഗ് ഉണ്ടകളും സമാനമായി നിർമ്മിക്കപ്പെടുന്നുണ്ട്.

താന്ത്രിക ലൈംഗികതയും ഇവര്‍ പുലര്‍ത്തുന്നു. എല്ലാം ശിവമയമാണിവര്‍ക്ക്. കല്ലിനും മണ്ണിനും മരത്തിനും ചിന്തകള്‍ക്കും എല്ലാം കാരണക്കാരന്‍ ശിവനാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. എല്ലാത്തിലും പൂര്‍ണത ദര്‍ശിക്കാനും ഇവര്‍ക്ക് കഴിയുന്നു. പൂര്‍ണതയെ തളളിപ്പറയുന്നത് വിശുദ്ധിയെ ചോദ്യം ചെയ്യലാണെന്നും ഇവര്‍ കരുതുന്നു. ദൈവനിന്ദയും ഇവരെ സംബന്ധിച്ചിടത്തോളം പാപമാണ്. തങ്ങള്‍ക്ക് ഭഗവാനെ കാണാനും സംസാരിക്കാനും കഴിയുന്നുവെന്നും ഇവര്‍ അവകാശപ്പെടുന്നു.

അഘോരികളുടെ മാനസികശക്തി അപാരമാണു. മന്ത്ര തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങളെ ആവാഹിച്ച്‌ അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും. ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ സ്രഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ടു. മനുഷ്യനെ മഞ്ഞുപോലെ തണുപ്പിച്ചു കൊല്ലുവാനും അഗ്നിയെ വ്യാപിപ്പിക്കുവാനും കഴിവുള്ള അഘോരികളുമുണ്ടു. അരിയുന്നതീയിൽക്കൂടി നടക്കുക.ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക. ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ ചെറു വിദ്യകൾ മിക്കവർക്കും അറിയാം. ഘടികാരം സ്തംഭിപ്പിക്കുക വസ്ത്രം തനിയെ കീറുക.. അതു കത്തിക്കുക. ഒരാളുടെ ധമനികൾപൊട്ടിച്ച്‌ രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളുടെ ഫലമാണു. ഇഛാശക്തിയും, ക്രിയാശക്തിയും യോജിക്കുമ്പോൾ ഇതൊക്കെസാധ്യമാണെന്നു അഘോരികൾ സമർത്ഥിക്കുന്നു. നിഗൂഡശക്തികളെക്കുറിച്ചുള്ള ഇവരുടെ വിജ്ഞാനം അപാരമാണു. 1962 ൽ നടന്ന ഇന്ത്യ ചൈന യുദ്ധത്തിൽ. യോഗസിദ്ധിനേടിയ സംന്യാസിമാർക്കൊപ്പം അഘോരികളും ചൈനക്കാരെ തുരത്തുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്‌. ഇവരുടെ താവളങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആക്രമണമുണ്ടായപ്പോഴാണു ഇവർ പ്രതികരിച്ചത്‌. അല്ലാതെ ഭാരതത്തെ വിദേശാക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള ചുമതലയൊന്നും ഏറ്റെടുത്തില്ല. ഏറ്റെടുക്കുകയുമില്ല. അതൊക്കെ ഓരൊ നിയോഗമാണു. അതുപോലെ നടക്കും. പരകായപ്രവേശം അറിയുന്നവർ അഘോരികളിലുണ്ട്‌. ആത്മാക്കളോടു സംസാരിക്കുവാനും ഇവർക്കു സാധിക്കും. കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നതിൽ അപാരമായ പ്രാവിണ്യം നേടിയവരാണു അഘോരികൾ. ശക്തിയുടെ ഉറവിടം ബോധമാണു. ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി.സ്പന്ദനം നിലച്ചാൽ ശക്തിയില്ലാതാകുന്നു. വികാരരൂപമായ മനസ്സ്‌ ഏകാഗ്രമാകുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനീ ഉയരും. മനസ്സ്‌ സത്യബോധത്താൽ ഏകാഗ്രമാകുമ്പോൾ ശരീരത്തിനുള്ളിൽ വ്യാപിക്കുന്ന പ്രാണപ്രസരണമാണു കുണ്ഡലിനീശക്തി. കുണ്ഡലിനീ ഉണർന്നാൽ അപാരമായ സിദ്ധികളിലേക്കു കടക്കാം. ഏകാഗ്രത കടുത്തതാകുമ്പോൾ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച്‌ പ്രാണൻ മധ്യനാഡിയായ സുഷ്മനയിലേക്കു പ്രവേശിക്കുന്നു. ഈ ശക്തി സഹസ്രാര പത്മത്തിലെത്തുമ്പോൾ സാധകൻ സാധനസിദ്ധിയുടെ ഉത്തുംഗശ്രംഗത്തിൽ വിരാജിക്കുന്നു. പ്രാണസാക്ഷാൽക്കാരമാണു കുണ്ഡലിനീ യോഗം.സാധകനു സ്വന്തം ശരീരത്തിൽതന്നെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രപഞ്ചശക്തിയാണു കുണ്ഡലിനീ. പരമശിവൻ പാർവ്വതീദേവിക്കു ഉപദേശിച്ചുകൊടുത്തതാണു കുണ്ഡലിനീയോഗവിദ്യ. കുണ്ഡലാക്രതിയിൽ കിടക്കുന്ന ശക്തി മൂലാധാരത്തിൽനിന്ന് സഹസ്രാരപത്മത്തിലെത്തുമ്പോൾ ആയിരം തരംഗങ്ങൾ അനന്തൻ എന്നസർപ്പത്തെപ്പോലെ അനന്തതയുടെ സ്വരൂപമായി ഫണംവിടർത്തിയാടുന്നു. അതിന്റ്‌ മധ്യം ശയ്യമാക്കി പരമാത്മായ വിഷ്ണുരൂപം വിരാജിക്കുന്നു. മദ്യം ഭാംഗ്‌ കഞ്ചാവ്‌ തുടങ്ങിയ ലഹരി വസ്തുക്കളും മാംസഭക്ഷണവും അഘോരിമാർഗ്ഗത്തിൽ അനുവദനീയമാണു. വീര്യം കുറഞ്ഞ പോഷകമൂല്യമുള്ള സോമരസവും ഇവർക്കു പഥ്യമാണു. പക്ഷേ എല്ലാം നിയന്ത്രിതമാണു. രക്തപാനവും ചിലപൂജാവസരങ്ങളിൽ ഇവർ ആസ്വദിക്കുന്നു. മൃഗബലിയും ചില അവസരങ്ങളിൽ പതിവുണ്ട്‌. നിബിഡവനങ്ങളിലാണു താവളമെങ്കിൽ ഇതിനുസൗകര്യങ്ങളുണ്ട്‌. ഡീപ്‌ ഹിമാലയത്തിലെ മഞ്ഞുഭൂമിയിലാണെങ്കിൽ വനത്തിലേക്കിറങ്ങേണ്ടിവരും. സൂര്യന്റെ ഊർജ്ജവും ശുദ്ധജലവും കൊണ്ട്‌ എത്രനാൾ വേണമെങ്കിലും ഇവർക്കു കഴിയാനാവും. അഘോരികൾ രാത്രി ഉറങ്ങാറില്ല. മന്ത്രജപമാണു ഈ സമയത്തെ മുഖ്യജോലി. സന്ധ്യാവന്ദനം 5 നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും. തന്ത്രസാരത്തിലെ വിധിപ്രകാരം ഷഡാഗധ്യാനം ചെയ്ത്‌ ഇടതുകയ്യിൽ ജലമെടുത്ത്‌ വലതുകൈകൊണ്ടു അടച്ചുപിടിക്കുന്നു. പിന്നെ ഹം യം രം ലം വം എന്നീ ബീജാക്ഷരങ്ങളുടെ മന്ത്രം ജപിക്കുന്നു. അതിനുശേഷം ആ ജലം മന്ത്രോച്ചാരണത്തിനിടയിൽ 7 പ്രാവശ്യം തലയിൽ തളിക്കുന്നു. ശേഷിച്ച ജലംകൊണ്ടു ആദിത്യനെ ധ്യാനിക്കുന്നു. പ്രഭാതവന്ദനം കഴിഞ്ഞാൽപിന്നെ ഉച്ചവരെ കിടന്നുറങ്ങും. ആർഷഭാരതഗ്രന്ഥങ്ങളും  നവീനശാസ്ത്രഗ്രന്ഥങ്ങളും നിത്യവായനയിൽപ്പെടുന്നു. 

കടുത്ത മഞ്ഞുകാലത്തു ഹിമസാമ്രാജ്യത്തിലൂടെ സഞ്ചരിച്ച്‌ മംഗോളിയവരെ ചെന്നെത്താറുണ്ട്‌. കുറെക്കാലം അവിടെതങ്ങും. മധ്യറ്റിബറ്റിലെ മൊണാസിട്രികളിലും ഗുഹകളിലും ഇവർ താമസിക്കാറുണ്ട്‌. തിബറ്റൻ ലാമമാരുമായി അഘോരികൾക്ക്‌ നല്ല ബന്ധമുണ്ട്‌. അഘോരികളിൽ നിന്നാണു ലാമമാർ പ്രകൃതിശക്തിയെ വെല്ലുന്ന സിദ്ധികൾ കൈവരിച്ചത്‌. അരുണാചലിലേയും ബർമ്മയിലേയും വനാന്തരങ്ങളിലും ഇവർക്കു താവളങ്ങളുണ്ട്‌. പാസ്പോർട്ടും വിസയുമൊന്നും ഇവർക്കാവശ്യമില്ല. അഘോരികളെ ഒരാളും തടയില്ല. തടഞ്ഞാൽ കളി കാര്യമാകും. കുറച്ചു വർഷം മുൻപ്‌ കാശിയിലുണ്ടായ ഒരു സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേന്ദ്രസുരക്ഷാഭടന്മാരായിരുന്നു അന്നു വിശ്വനാഥക്ഷേത്രത്തിലേക്കുള്ള പ്രവേശനമാർഗ്ഗത്തിലെ സെക്യുരിറ്റി ഉദ്യോഗസ്ഥന്മാർ. ഭക്തജനങ്ങളുടെ കൈവശമുള്ള താക്കോൽക്കൂട്ടം ചീർപ്പ്‌ തുടങ്ങി പേനവരെ അന്ന് അവർ അനുവദിച്ചിരുന്നില്ല. പെരുമാറ്റവും മോശമായിരുന്നു. ത്രിശൂലങ്ങളും മറ്റും കയ്യിലേന്തിവന്ന ഒരുകൂട്ടം അഘോരികളോടു സഭ്യമല്ലാത്തരീതിയിൽ സെക്യുരിറ്റിക്കാർ പെരുമാറിയപ്പോൾ അഘോരികൾ പ്രതികരിച്ചു. ഉന്തും തള്ളും വരെയുണ്ടായി. ഉടനെ അവരുടെ ഗുരു എന്തോജപിച്ച്‌ കൈകൊണ്ടു വായുവിൽ വീശിയപ്പോൾ സെക്യുരിറ്റിക്കാർ നിശ്ചലരായി നിന്നുപോയി.!! അഘോരികൾ ഉള്ളിലേക്കു പോവുകയും ചെയ്തു. പൂജാരി പണ്ഡിറ്റുമാർ വന്ന് മാപ്പുപറഞ്ഞശേഷമാണു അവരെ സ്വതന്ത്രരാക്കിയത്‌.

നേരേ വാ നേരേ പോ.എന്നതാണു അഘോരികളുടെ രീതി. ഇവരുടെ ദൃഷ്ടിയിൽ പുരുഷനും സ്ത്രീക്കും തുല്യ പ്രാധാന്യമാണു.അവർ വിവാഹത്തിലും സന്താനോൽപാദനത്തിലും ഒട്ടും വിശ്വസിക്കുന്നില്ല. സ്ത്രീ പുരുഷസംഭോഗം അവരുടെ ഇടയിൽ നിഷിദ്ധമാണു. പക്ഷേ.ലൈംഗിക സാക്ഷാൽക്കാരം ഇവർ ആസ്വദിക്കുന്നു. ഭോഗിക്കാതെ തന്നെ ഈ അവസ്ഥയിലേക്കു എത്തുവാനും കഴിയും. യഥാർത്ഥ അർദ്ധനാരീശ്വരസങ്കൽപമാണിത്‌.ഊർജ്ജവും ജഡവും യോജിക്കുകതന്നെ വേണം.അപ്പോൾ മാത്രമേ പൂർണ്ണതയിലേക്കുള്ള പ്രയാണം പൂർത്തിയാകുകയുള്ളൂ. സംഭോഗം കൂടാതെ ഇതു സാധ്യവുമാണു. സ്ത്രീയും പുരുഷനും സംഭോഗത്തിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്ന ആനന്ദം ക്ഷണികമാണു. പെട്ടെന്നുള്ള ഇന്ദ്രിയസ്ഖലനമല്ല യഥാർത്ഥത്തിലുള്ള ആനന്ദം. ഒന്നോ രണ്ടോ മണിക്കൂർക്കൊണ്ട്‌ ആനന്ദത്തിന്റെ പരമോന്നതിയിൽ എത്തിയശേഷം മാത്രമേ സ്ഖലനം നടക്കുവാൻ പാടുള്ളൂ. അതാണു യഥാർത്ഥ ആനന്ദമൂർച്ച. വിശുദ്ധിചക്രയ്ക്കു സെക്സ്‌ ചക്രയുമായി ബന്ദമുണ്ട്‌. വിശുദ്ധിചക്ര ഓവർ ആക്ടിവേറ്റായാൽ ആ അധിക ഊർജ്ജം സെക്സ്‌ ചക്രയിലേക്കെത്തുന്നു. തന്മൂലം ലൈംഗികാസ്ക്തി വർദ്ധിക്കുന്നു. അഘോരികൾ ശബ്ദംകൊണ്ടു വിശുദ്ധിചക്രയെ ഊർജ്ജസ്വലമാക്കുമ്പോൾ സാധനകൊണ്ടു സെക്സ്‌ ചക്രയെ നിയന്ത്രണത്തിൽ നിർത്തുന്നു .ലൈംഗികോത്തേജനം ദീർഘസമയം നിലനിർത്താൻ അവർക്കതുകൊണ്ടു സാധിക്കുന്നു. പൗർണ്ണമി ദിവസം മാത്രമേ അവർ ഈ സാക്ഷാൽക്കാരത്തിനുവേണ്ടി തുനിയുകയുള്ളൂ. അന്ന് താന്ത്രികസാധനയുടെ സാമൂഹികമൈഥുന സമയമാണു. നരനും നാരിയും ഒന്നാകുന്ന പുണ്യമുഹൂർത്തമാണത്‌. താന്ത്രികമൈഥുനത്തെപ്പറ്റി ശിവപുരാണത്തിൽ വിസ്തരിക്കുന്നുണ്ട്‌. ശിവനു പാർവ്വതിയും ഈ രീതിയിൽ ആനന്ദമൂർച്ചയിലെത്തിയതായിക്കാണാം. പൗർണ്ണമിദിവസം 8 മണി കഴിഞ്ഞാൽ ഈ ആനന്ദോൽസവത്തിനുതുടക്കമായി. എല്ലാവരും വട്ടം കൂടിയിരുന്ന് ഭാംഗ്‌ കുടിക്കും. കൂടിയലഹരിവേണ്ടവർക്ക്‌ അതുമാകാം. മുഖ്യപൂജാരി മന്ത്രോച്ചാരണം തുടങ്ങുമ്പോൾ മറ്റുള്ളവരേറ്റുചൊല്ലും. മന്ത്രോച്ചാരണം കൊണ്ടു ചുറ്റുമുള്ളവായുവിലെ കണങ്ങൾക്കു സാന്ദ്രത വർദ്ധിക്കും. ഇത്‌ സൂഷ്മശരീരത്തിലെകണങ്ങളെ ഉത്തേജിപ്പിക്കാൻ തുടങ്ങും.ഈ സമയം നഗാരിവാദ്യം ആരംഭിക്കും. കിന്നരവീണയിൽ നിന്നും അൽപം വ്യത്യസ്തമായ ഒരുതരം വീണയുടെ കറ.കറാ ശബ്ദം നഗാരിവാദ്യത്തിനു കൂട്ടായെത്തുമ്പോൾ അന്തരീക്ഷം ശബ്ദമുഖരിതമാകും. ഈ സമയം പുരുഷൻ ഒരിണയെ സ്വീകരിക്കുന്നു. ആർക്കുംസ്ഥിരമായി ഇണയൊന്നുമില്ല. ഇണയില്ലാതെ തനിയേ നൃത്തം വയ്ക്കുന്നവരുമുണ്ട്‌. ഇണയോടൊത്തുള്ള്‌ഈ നൃത്തം ഒരുന്മാദലഹരിപോലെയാണു. ഓരോഘട്ടം കഴിയുമ്പൊഴും വാദ്യത്തിന്റെ തീവ്രത വർദ്ധിക്കും. ക്രമേണ എല്ലാവരും വിവസ്ത്രരാകും. സ്ത്രീകളുടേയും പുരുഷന്മാരുടേയും ലൈംഗികാവയവങ്ങൾ എല്ലാം തുടിച്ചു നിൽക്കും.പുരുഷലിംഗവും യോനിയും ഇണകൾ പരസ്പരം സ്പർശിക്കാൻ പാടില്ല എന്നത്‌ കർശന നിയമമാണു. ബാക്കിയുള്ള അവയവങ്ങളൊക്കെ ഏതുതരത്തിൽ വേണമെങ്കിലും ഉപയോഗിക്കാം. ചിട്ടകൾ തെറ്റിക്കുന്നുണ്ടോ എന്നു നോക്കുവാൻ ഗുരുക്കന്മാരുടേയും അവരുടെ സഹായികളുടേയും ഒരുസംഘമുണ്ട്‌. അങ്ങനെ ചെയ്താൽ അവരെ ഉടൻ അയോഗ്യരാക്കും. അടുത്ത 3 പൗർണ്ണമി മദനോൽസവത്തിൽനിന്നും ഇവരെ ഒഴിച്ചുനിർത്തുകയും ചെയ്യും. ആനന്ദനൃത്തം അതിന്റെ മൂർദ്ധന്യത്തിൽ എത്തുന്നത്‌ വാദ്യഘോഷങ്ങൾ മുറുകുമ്പോഴാണു.12 മണി കഴിഞ്ഞാൽ ചന്ദ്രകിരണങ്ങൾക്ക്‌ ശക്തിയേറും. കൂടുതൽ ദീപ്തമാകുകയും ചെയ്യും. ഈ സമയത്ത്‌ ഇണകൾ ഉന്മാദാവസ്ഥയിൽ എത്തിക്കഴിഞ്ഞിരിക്കും. ഗുരുക്കന്മാരുടേയും സഹായികളുടേയും മന്ത്രോച്ചാണം തൊണ്ടപൊട്ടുമാറു ഉച്ചത്തിലാവുമ്പോൾ നഗാരിവാദ്യക്കാരും വീണവായനക്കാരും അവസരത്തിനൊത്തുയരും. ചാമുണ്ഡാദേവിയുടെ വലിയവിഗ്രഹത്തിനു മുന്നിൽ കത്തിജ്വലിച്ചുനിൽക്കുന്ന പന്തത്തിലേക്ക്‌ഗുരുക്കന്മാർ ആക്രോശത്തോടെ ഭസ്മം വാരിവിതറുമ്പോൾ വാദ്യഘോഷങ്ങൾ അതിന്റെ ഉത്തുംഗാവസ്ഥയിലെത്തുന്നു. അഘോരി സ്ത്രീകളുടെ ലൈംഗികൊന്മാദത്തിന്റെ ഭ്രാന്തമായ ശബ്ദപ്രകടനങ്ങൾക്കിടയിൽ അവർ അരക്കെട്ടു വട്ടത്തിൽ ചലിപ്പിക്കുമ്പൊൾ അവർക്ക്‌ ശക്തമായ സ്ഖലനം സംഭവിച്ചുകൊണ്ടിരിക്കും.പുരുഷന്മാർക്കും ഇതുപോലെതന്നെ. ഇണകൾ പരസ്പരം കെട്ടിപ്പിടിച്ച്‌ നിലത്തുവീഴുന്നതോടെ മദനോൽസവത്തിനു വിരാമമായി. പിറ്റേദിവസം 9മണിവരെയെങ്കിലും ഇണകൾ ഇതേകിടപ്പു കിടക്കും .ഈ അവസ്ഥയിൽതങ്ങളുടെ സൂഷ്മശരീരം ജ്വലിക്കുന്നതായും ആ നിർവ്വ്രതിയിൽ പരമാത്മചൈതന്യം അബോദമനസ്സിൽ തെളിയുന്നതായും അഘോരികൾ സാക്ഷ്യപ്പെടുത്തുന്നു. സംഭോഗം കൂടാതെതന്നെ സാക്ഷാൽക്കാരം സാദ്ധ്യമാണെന്നു ആർഷഗ്രന്ഥങ്ങളിൽപറയുന്നുണ്ട്‌. ജീവാത്മാവ്‌ സൂഷ്മശരീരത്തെ സുഷുപ്താവസ്ഥയിൽ വഴിപോലെ പ്രവേശിക്കുന്ന അവസ്ഥയെസംവേഷണം എന്നുപറയുന്നു. പുരുഷശബ്ദം കൊണ്ടുമാത്രം ഇണയെ രതിബന്ധത്തിൽക്കൂടി സാക്ഷാൽക്കാരത്തിലെത്തിക്കാൻ സാദിക്കും. ഈ രീതിയി ഗർഭധാരണവും സാധ്യമാണു. മന്ത്ര - തന്ത്ര സിദ്ധിയും ഉപാസനയും സാധയുമുള്ളവർക്കുമാത്രമേ ഇതു സാധ്യമാകൊ എന്നുമകൂ എന്നുമാത്രം. സൂഷ്മശരീരത്തിലെകണങ്ങൾ അന്തരീക്ഷകണങ്ങളുമായി താദാന്മ്യം പ്രാപിക്കുമ്പോൾ ഈ കണങ്ങ ഒരു കാര്യർ ആയി മാറുന്നു. ശുക്ലം ഡ്രൈ ആയിമാറുന്ന അവസ്ഥയിൽ ഉത്തമബീജത്തെ സ്ത്രീ യോനിയിൽ എത്തിക്കുന്നതു കണങ്ങളാണു ഞൊടിയിടകൊണ്ടിതുസംഭവിക്കുന്നു. ഇത്തരത്തിൽ പ്രജനനം നടത്തുന്ന ആശ്രമങ്ങൾ ഭാരതത്തിലുണ്ട്‌. സിദ്ധ സമാജക്കാരുടെ ആശ്രമങ്ങളിൽ ഇത്തരത്തിലുള്ള ഉത്തമ സന്താനങ്ങൾ നിരവധി പിറന്നിട്ടുണ്ട്‌. ഈ കുട്ടികളെല്ലാം ഹിമാലയത്തിലെ ദിവ്യസംന്യാസിസംഘങ്ങളിൽ എത്തിച്ചേരുന്നു. ഋതുഗാമി ദിവസത്തിലാണു മേൽപ്പറഞ്ഞ്‌ സന്താനോൽപത്തിക്കുത്തമം . വിഭ്രമകുശലത്വവും അനുരാഗവുമുള്ള സ്ത്രീ പുരുഷന്മാർ ദർശന സ്പർശന ശബ്ദാദികളിൽ അന്യോന്യം പ്രവർത്തിക്കുന്നത്‌ സംഭോഗത്തിനു തുല്യമാണു. സൂഷ്മശരീരം മുഖേന പരസ്പരാകർഷണമുണ്ടാക്കുന്ന സ്ത്രീ പുരുഷന്മാർക്ക്‌ ഈ സാക്ഷാൽക്കാരം എളുപ്പമാണു. പ്രമാണഗ്രന്ഥങ്ങളിൽ ഇതു വ്യക്തമാക്കുന്നു..

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.