ചക്രവർത്തിത്വം അനുഭവിക്കുന്നില്ലെന്നു മാത്രമല്ല അതിയായ ദാരിദ്രം അനുഭവിച്ചും കാണുന്നുണ്ട്

യസ്മിൻ യോഗേ പൂർണ്ണമായുഃ പ്രദിഷ്ടം
തസ്മിൻ പ്രോക്തം ചക്രവർത്തിത്വമന്യത്
പ്രത്യക്ഷോയം തേഷു ദോഷോപരോപി
ജീവന്ത്യായുഃ പൂർണ്ണമർത്ഥൈർവ്വിനാപി.

സാരം :-

ജനനസമയത്തു ഈ അദ്ധ്യായത്തിലെ ആറാം ശ്ലോകംകൊണ്ടു പറഞ്ഞ പൂർണ്ണായുർയ്യോഗമുണ്ടായാൽ പരമായുസ്സ് അനുഭവിയ്ക്കുമെന്നാണല്ലോ മായാദികൾ പറഞ്ഞിട്ടുള്ളത്. ആ  യോഗസമയത്തു ജനിച്ചാൽ ചക്രവർത്തിയായിത്തീരുമെന്നും അവർതന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ പരീക്ഷിച്ചുനോക്കിയാൽ ആ പരമായുർയ്യോഗത്തിൽ ജനിച്ചവർ പൂർണ്ണായുസ്സ് അനുഭവിച്ചും, ചക്രവർത്തിത്വം അനുഭവിയ്ക്കാതേയും കണ്ടുവരുന്നുണ്ട്. ചക്രവർത്തിത്വം അനുഭവിക്കുന്നില്ലെന്നു മാത്രമല്ല അതിയായ ദാരിദ്രം അനുഭവിച്ചും കാണുന്നുണ്ട്. ഇതാണ് മായാദികൾക്കു ദോഷം പറ്റിയെന്നു അജ്ഞന്മാർ ഘോഷിയ്ക്കുന്ന മറ്റൊരു വിഷയം. ടി. യോഗത്തിന്നുള്ള ചക്രവർത്തിത്വലക്ഷണം എന്തെന്നാൽ ബുധൻ ഒഴിച്ച് മറ്റു ആറു ഗ്രഹങ്ങളും ഉച്ചസ്ഥന്മാരായിരിയ്ക്കണമെന്നാണല്ലോ യോഗലക്ഷണത്തിൽ പറഞ്ഞിട്ടുള്ളത്. ജനനസമയത്ത് നാലിലധികം ഗ്രഹങ്ങൾ ഉച്ചസ്ഥന്മാരായാൽ അയാൾ രാജാവിനേക്കാൾ ഉയർന്നതായ ചക്രവർത്തിത്വമോ ദിവ്യത്വമോ അനുഭവിയ്ക്കുമെന്നാണ്.

"സുഖിനഃ പ്രകൃഷ്ടകർമ്മാ രാജപ്രതിരൂപകാശ്ച രാജാനഃ
ഏകദ്വിത്രിചതുർഭിർജ്ജായന്തേƒതഃ പരം ദിവ്യാഃ"

എന്നും മറ്റുമുള്ള പ്രമാണങ്ങളെക്കൊണ്ടു പറഞ്ഞിരിയക്കുന്നത്.

ഇതുകൊണ്ടും ഗ്രന്ഥകാരൻ മായാദികളെ ആക്ഷേപിയ്ക്കുകയല്ല ചെയ്തിട്ടുള്ളത്. പണ്ഡിതാഭിമാനികൾ മേൽപ്പറഞ്ഞവിധവും അറിവില്ലാതെ ആക്ഷേപിച്ചേയ്ക്കുമെന്നും, ശരിയായി ചിന്തിയ്ക്കുന്നതാകയാൽ ഇതിൽ ദോഷാരോപണത്തിനു വകയില്ലെന്നും കാണിപ്പാൻ മാത്രമാണ് ഈ ശ്ലോകവും എഴുതിയിരിയ്ക്കുന്നത്. ഇന്നിന്ന ഗ്രഹങ്ങൾ ഇന്നിന്ന നിലയില്‍ നിൽക്കണമെന്നു പറഞ്ഞിട്ടുള്ളതിൽ നിന്ന് ഒരു ഇലി കൂടി തെറ്റിയാൽ ചക്രവർത്തിത്വാദിയോഗഫലങ്ങൾ അനുഭവിയ്ക്കുന്നതല്ല. ചക്രവർത്തിത്വയോഗത്തിന്റെ അടുത്തുതന്നെ കേമദ്രുമം മുതലായ അശുഭഫലപ്രദങ്ങളായ യോഗങ്ങളുണ്ടായെന്നും വരാം. ആ സ്ഥിതിയ്ക്കു ചക്രവർത്തിത്വയോഗത്തിന്റെ അല്പം മുമ്പോ പിമ്പോ ജനിച്ചാൽ (കേമദ്രുമം മുതലായ അശോഭാനയോഗമുള്ളപ്പോൾ എന്ന് സാരം) വലുതായ ദാരിദ്രം തന്നെ അനുഭവിച്ചുവെന്നു വരാം. എന്നാൽ അതുകൊണ്ട് ആയുർവ്വിഷയത്തിൽ കുറച്ചു ദിവസമോ അഥവാ മാസം തന്നെയോ അല്ലാതെ അധികം കുറയുവാനും തരമില്ല. അപ്പോൾ പരമായുസ്സ് ചക്രവർത്തിത്വം മുതലായതു അനുഭവിയ്ക്കത്തക്ക യോഗസമയത്തു ജനിച്ച് ദീർഘായുസ്സനുഭവിച്ചും, ചക്രവർത്തിത്വത്തിനുപകരം ദരിദ്രനായും ജീവിച്ചുവന്നു മൂഢന്മാർക്കു പറയാനും വഴിയായി. ഇവിടേയും ഈ തത്ത്വങ്ങളൊന്നുമറിയാതെ ആക്ഷേപിയ്ക്കാനിടവരുമെന്നു കാണിക്കുകയാണ് ആചാര്യൻ ചെയ്തിട്ടുള്ളത്. അല്ലാതെ ദോഷാരോപണം ചെയ്യുകയല്ലെന്നും അറിയണം. മേൽ എഴുതിയ രണ്ടു ശ്ലോകങ്ങളു വരാഹമിഹിരാചാര്യരുടേതെല്ലെന്നും, പ്രക്ഷിപ്തങ്ങളാണെന്നും ചിലർ പറയുന്നുണ്ട്.                                                                                                     

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.