ജൈവ്യാം മാനഗുണോദയോ മതിചയഃ
കാന്തിഃ പ്രതാപോന്നതിർ-
മ്മാഹാത്മോദ്യമമന്ത്രനീതിനൃപതി-
സ്വദ്ധ്യായയജ്ഞൈർദ്ധനം
ഹേമാശ്വാത്മജകുഞ്ജരാംബരചയഃ
പ്രീതിശ്ച സദ്ഭൂമിപൈഃ
സൂക്ഷ്മോഹാഗമനൈപുണം ശ്രവണരു-
ഗ്വൈരം വിധർമ്മാശ്രിതൈഃ
സാരം :-
വ്യാഴത്തിന്റെ ദശാകാലം അഭിമാനവും അനേകഗുണങ്ങളും ഉൽകൃഷ്ടസ്ഥാനമാനങ്ങളും ബുദ്ധിക്കു വികാസവും വർദ്ധനവും സംഭവിക്കുകയും സൗന്ദര്യവും തേജസ്സും വർദ്ധിക്കുകയും എല്ലാ വിധത്തിലും പൂജ്യമായ നില കിട്ടുകയും ഉത്സാഹമേറിയിരിക്കുകയും ശൈലവൈഷ്ണവാദിമന്ത്രങ്ങളിലും കൌടില്യശുക്രകാമന്ദകാദികളുടെ നീതിശാസ്ത്രങ്ങളിലും സാമർത്ഥ്യവും ഇവയിൽ നിന്നും രാജാവിൽ നിന്നും രാജമന്ത്രികളിൽ നിന്നും വേദാദിവിദ്യകളെ പഠിച്ചോ അതുകളിൽ നിന്നും യാഗാദിപുണ്യകർമ്മങ്ങളിൽ നിന്നും ഹോമപൂജാദികളിൽനിന്നും ധനലാഭവും സിദ്ധിക്കുകയും കുതിര, ആന, സ്വർണ്ണം, വിശേഷവസ്ത്രങ്ങൾ എന്നിവ ലഭിക്കുകയും പുത്രന്മാർ ജനിക്കുകയും ഗുണവാന്മാരായ ഉത്തമരാജാക്കന്മാരുടെ സന്തോഷം സിദ്ധിക്കുകയും ഊഹാപോഹങ്ങളെക്കൊണ്ട് അതി സൂക്ഷ്മങ്ങളായ കാര്യത്തെപ്പോലും നിർണ്ണയിക്കുകയും ഇവയിലും ശാസ്ത്രങ്ങളിലും സാമർത്ഥ്യം ലഭിക്കുകയും മറ്റു ഗുണഫലങ്ങളും കർണ്ണരോധം ദേവബ്രാഹ്മണവിരോധം ദുർജ്ജനങ്ങളോടു വിപരീതസ്ഥിതി മുതലായ അനിഷ്ടഫലങ്ങളും സംഭവിക്കും.
വ്യാഴത്തിന്റെ ഇഷ്ടാനിഷ്ടബലാബലങ്ങൾക്കനുസരിച്ചു ഫലങ്ങളേയും നിർണ്ണയിച്ചുകൊള്ളണം.
വ്യാഴദശയുടെ ആദ്യം കഷ്ടവും ശേഷം കാലങ്ങൾ ശുഭങ്ങളും ആകുന്നു.