പാപഗ്രഹങ്ങൾ മാത്രം യോഗകർത്താക്കന്മാരായ രാജയോഗങ്ങളെക്കുറിച്ച് യവനാചാര്യരുടേയും ജീവശർമ്മാവിന്റേയും അഭിപ്രായത്തെ പറയുന്നു.

പ്രാഹുര്യവനാഃ സ്വതുംഗഗൈഃ-
ക്രൂരൈഃ ക്രൂരമതിർമ്മഹീപതിഃ
ക്രൂരൈസ്തു ന ജീവശർമ്മണഃ
പക്ഷേ ക്ഷിത്യധിപഃ പ്രജായതേ.

സാരം :-

ഈ അദ്ധ്യായത്തിൽ പറയാൻ പോകുന്ന രാജയോഗങ്ങളിൽ ചിലതു ഉച്ചസ്ഥന്മാരായ പാപന്മാരെക്കൊണ്ടു മാത്രവും ചിലതു അങ്ങനെയുള്ള ശുഭന്മാരെക്കൊണ്ടുമാത്രവുമായിട്ടുണ്ട്.അവയിൽ "കേവലം പപന്മാരെക്കൊണ്ടു മാത്രമുള്ള യോഗങ്ങളിൽ ജനിച്ച രാജാക്കന്മാർ ക്രൂരസ്വഭാവമുള്ളവരായിരിയ്ക്കു" മെന്നാണ് യവനാചാര്യർ പറയുന്നത്.

പാപഗ്രഹങ്ങൾ പാപകർമ്മത്തിന്റെ ഫലാനുഭവത്തെ സൂചിപ്പിയ്ക്കുന്നവരാകുന്നു. സകലജനവന്ദ്യത്വം മുതലായ അവസ്ഥകളാൽ രാജത്വമെന്നതു പുണ്യകർമ്മഫലത്തിന്റെ അനുഭവവുമാകുന്നു. അതിനാൽ കേവലം പാപഗ്രഹങ്ങൾ മാത്രം യോഗകർത്താക്കന്മാരായ രാജയോഗങ്ങളിൽ ജനിച്ചവർ വലിയ ധനവാന്മാരും അഥവാ രാജതുല്യന്മാരും ആവുകയേ ഉള്ളൂ. അല്ലാതെ ഇങ്ങനെയുള്ളവർക്കു രാജ്യാധികാരം സിദ്ധിക്കയില്ല. ഇതാണ് ജീവശർമ്മാവ് എന്ന ആചാര്യന്റെ അഭിപ്രായം. ഗ്രന്ഥകർത്താവിനു ജീവശർമ്മാവിന്റെ അഭിപ്രായം അത്ര സമ്മതമല്ലെന്നു രാജയോഗ അദ്ധ്യായത്തിൽ സ്പഷ്ടമാകയും ചെയ്യും. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.