ശാസ്ത്രാന്തരമപീഹാസ്തി ദൂതദൈവവിദോർദ്ദശാ
യാദൃശീ താദൃശീ വാച്യാ ദശാ വ്യാധിമതാമിതി.
സാരം :-
ദൂതനും ദൈവജ്ഞനും പ്രഷ്ടാവിന്റെ ഗുണദോഷനിരൂപണത്തിൽ പ്രതിപുരുഷന്മാരുമാകുന്നു. തന്റെ സ്ഥാനത്തുനിന്നു പ്രവർത്തിക്കുന്നവരെന്നു താല്പര്യം. അതിനാൽ തൽക്കാലം അവർക്കുള്ള അനുഭവങ്ങൾ എല്ലാം പ്രഷ്ടാവിന്റെ അനുഭവത്തെ സൂചിപ്പിക്കുന്നവയാണ്. ആകയാൽ സുഖദുഃഖങ്ങളിൽ ദൈവജ്ഞനും ദൂതനും ഏതൊരവസ്ഥ അനുഭവിക്കുന്നുവോ അതുപോലെയുള്ള സുഖദുഃഖാവസ്ഥതന്നെ പ്രഷ്ടാവിനു പറയേണ്ടതാണ്.