നാഗര്‍ക്കോവില്‍ നാഗരാജക്ഷേത്രം

  പ്രധാന നാഗരാജ ക്ഷേത്രങ്ങളില്‍ ഒന്നാണ് കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ നാഗരാജക്ഷേത്രം. ഏകദേശം രണ്ടായിരം വര്‍ഷത്തെ പഴക്കം കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിലെ മൂല പ്രതിഷ്ഠ സ്വയംഭൂ ആണെനാണ് വിശ്വാസം. ഒരു ബുദ്ധസന്യാസി ദേശാടനത്തിടെ വയല്‍ മദ്ധ്യത്തില്‍ സ്വയംഭൂ ആയ നാഗപ്രതിഷ്ഠ കാണാനിടയാകുകയും അദ്ദേഹം പ്രതിഷ്ഠയ്ക്ക് മീതെ ഓലകൊണ്ട് കൂരയുണ്ടാക്കി പൂജാദികര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തു. സ്വയംഭൂവായി വയലിലെ ജലത്തില്‍ കാണപ്പെട്ട നാഗരാജപ്രതിഷ്ഠയ്ക്കടിയില്‍ ഇന്നും വറ്റാത്ത നീരുറവ കാണപ്പെടുന്നുണ്ട്. നാഗരാജാവിന്റെ ശിരസ്സ്‌ നാഗര്‍കോവിലും, ഉടലും വാലും മറ്റിടങ്ങളിലും ആണെന്നാണ്‌ സങ്കല്പം. നാഗരാജക്ഷേത്രത്തിലെ ശ്രീകോവിലില്‍ മൂന്ന് പ്രധാന സന്നിധികളാണുള്ളത്. മദ്ധ്യഭാഗത്ത് ജലത്തില്‍ ഓലകൂരയ്ക്ക് കീഴെ കുടികൊള്ളുന്ന അഞ്ചു തലയുള്ള നാഗരാജസന്നിധിയും, വലതുഭാഗത്ത് അനന്തകൃഷ്ണനായി മഹാവിഷ്ണു സന്നിധിയും, ഇടതുഭാഗത്ത് കാശിനാഥനായ ശിവന്റെ സന്നിധിയുമാണുള്ളത്. ചുറ്റമ്പലത്തില്‍ ദുര്‍ഗ്ഗാദേവി, ബാലമുരുകന്‍, അയ്യപ്പന്‍, ഗണപതി, ശിവന്‍, നാഗമണി ഭൂതത്താന്‍ എന്നീ പ്രതിഷ്ഠകളാണുള്ളത്.

   ചിങ്ങമാസത്തിലെ ഞായറാഴ്ചകളില്‍ ആയിരകണക്കിന് ഭക്തര്‍ ഇവിടെ എത്തുന്നു. ചിങ്ങത്തിലെ ആയില്യം നാളില്‍ ഇവിടെ എത്തി പൂജാദികര്‍മ്മങ്ങള്‍ നടത്തുന്ന ഭക്തര്‍ക്ക്‌ രാഹുകേതു ദോഷത്തില്‍ നിന്ന് ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഇവിടുത്തെ ഉറവയില്‍ നിന്ന് ശേഖരിക്കുന്ന മണ്ണാണ് പ്രസാദമായി നല്‍കുന്നത്. ഈ പുറ്റുമണ്ണിന് വര്‍ഷത്തില്‍ രണ്ടു വട്ടം നിറമാറ്റമുണ്ടാകുന്നത് ശാസ്ത്രത്തിന് തന്നെ അത്ഭുതപ്രതിഭാസമായി നിലനില്‍ക്കുന്നു. ദക്ഷിണായനത്തില്‍ വെളുത്തനിറത്തിലും, ഉത്തരായനത്തില്‍ കറുത്തനിറത്തിലുമാണ് ഈ പുറ്റുമണ്ണിന് നിറമാറ്റമുണ്ടാകുന്നത്. പ്രസാദമായി ലഭിക്കുന്ന പുറ്റുമണ്ണ് നെറ്റിയില്‍ തൊടുന്നത് മൂലം ചര്‍മ്മസംബന്ധമായ രോഗങ്ങള്‍ മാറികിട്ടുമെന്ന് വിശ്വസിക്കുന്നു.

    വേണാട് മഹാരാജാവായിരുന്ന വീരഉദയമാര്‍ത്താണ്ഡവര്‍മ്മയ്ക്ക് കുഷ്ഠരോഗം പിടിപ്പെടുകയും നാഗരാജക്ഷേത്രത്തിലെ പ്രസാദം പുരട്ടിയ ശേഷം രോഗവിമുക്തനായിയെന്നും പറയപ്പെടുന്നു. കുഷ്ഠരോഗത്തില്‍ നിന്ന് മുക്തി നേടിയതിന്റെ നന്ദി സൂചകമായാണ് മഹാരാജാവ് നാഗസന്നിധിക്ക് അടുത്തായി അനന്തകൃഷ്ണന് പ്രത്യേകസന്നിധി സ്ഥാപിച്ചത്. 

 നാഗര്‍ക്ക് പാലഭിഷേകവും, നൂറും പാലുമാണ് പ്രധാന വഴിപാട്. ഈ വഴിപാടിലൂടെ സര്‍പ്പദോഷങ്ങളും മാറി മംഗല്യഭാഗ്യം കൈവരുമെന്നാണ് വിശ്വാസം. ഇവിടെ വന്നു പ്രാര്‍ഥിച്ചാല്‍ പല ത്വക്ക് രോഗങ്ങളും മാറുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ത്വക്ക് രോഗ നിവാരണിയായ ഓടവല്ലി എന്ന സസ്യം ശ്രീകോവിലിന് ചുറ്റും വളര്‍ന്നിരുന്നതായി പറയപ്പെടുന്നു. കുട്ടികളില്ലാത്ത നിരവധി ദമ്പതിമാര്‍ ഇവിടെ വന്ന് പ്രാര്‍ഥിക്കാറുണ്ട്. പ്രാര്‍ത്ഥനയ്ക്ക് ശേഷം ജനിക്കുന്ന മിക്കകുട്ടികളും ആയില്യം നക്ഷത്രത്തിലാണ് ജനിക്കുന്നത്. കല്ല്‌ കൊണ്ട് നാഗപ്രതിഷ്ഠയുണ്ടാക്കി തന്ത്രിയെകൊണ്ട് പൂജിച്ച് ക്ഷേത്രാങ്കണത്തില്‍ പ്രതിഷ്ഠിച്ചാല്‍ സന്താന ഭാഗ്യം സിദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിന് ചുറ്റും നിരവധി നാഗപ്രതിമകളും നാഗശില്പങ്ങളും ഉണ്ട്. ആറടിപൊക്കത്തിലുള്ള രണ്ടു സര്‍പ്പങ്ങളുടെ ശില്‍പ്പങ്ങളാണ് ക്ഷേത്രവാതില്‍ക്കലുള്ളത്. ക്ഷേത്രത്തിന് ചുറ്റും ധാരാളം പൂച്ചെടികളും, ഫലവൃക്ഷങ്ങളുമുണ്ട്. ഇവിടെയുള്ള നാഗപുഷ്പത്തെ സര്‍പ്പരാജന്റെ പ്രതീകമായി കണക്കാക്കുന്നു. നാഗലിംഗപൂക്കളാണ് പൂജയ്ക്ക് എടുക്കുന്നത്. മകരത്തിലെ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ആയില്യം ആറാട്ടാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.